സ്വർണ്ണഖനികളില്ല.
നവരത്നങ്ങളില്ല.
നിധിയായി കാത്തുവച്ച
വളപ്പൊട്ടുകളും
മഞ്ചാടിമണികളും മാത്രം.
അച്ഛന്റെ വിരൽതുംബിൽ തൂങ്ങി
അക്ഷര മുറ്റത്ത് പകച്ച് നിന്നതും,
കളിക്കൂട്ടുകാരിയുടെ
കൈപിടിച്ച് നടന്നതും,
കൊത്തംകല്ല് കളിച്ചതും,
വഴക്കിട്ട് മുടിപിടിച്ച് വലിച്ചതിന്
പലനാൾ പിണങ്ങിനടന്നതും,
ഒരു വാക്കിനായ്
ഒരു മന്ദസ്മിതത്തിനായ്
പുറകെ നടന്നതും,
തൊടിയിലെ കുന്നിമണികൾ
തേടിനടന്നതും നിധിയായ്
കാത്തുവച്ചതും,
കൗമാര മോഹങ്ങളും
മോഹഭംഗങ്ങളും,
മഞ്ചാടിമണികളായ് വളപ്പൊട്ടുകളായ്
നിധിപൊലെ കാത്തിടുന്നു ഇന്നും.
നവരത്നങ്ങളില്ല.
നിധിയായി കാത്തുവച്ച
വളപ്പൊട്ടുകളും
മഞ്ചാടിമണികളും മാത്രം.
അച്ഛന്റെ വിരൽതുംബിൽ തൂങ്ങി
അക്ഷര മുറ്റത്ത് പകച്ച് നിന്നതും,
കളിക്കൂട്ടുകാരിയുടെ
കൈപിടിച്ച് നടന്നതും,
കൊത്തംകല്ല് കളിച്ചതും,
വഴക്കിട്ട് മുടിപിടിച്ച് വലിച്ചതിന്
പലനാൾ പിണങ്ങിനടന്നതും,
ഒരു വാക്കിനായ്
ഒരു മന്ദസ്മിതത്തിനായ്
പുറകെ നടന്നതും,
തൊടിയിലെ കുന്നിമണികൾ
തേടിനടന്നതും നിധിയായ്
കാത്തുവച്ചതും,
കൗമാര മോഹങ്ങളും
മോഹഭംഗങ്ങളും,
മഞ്ചാടിമണികളായ് വളപ്പൊട്ടുകളായ്
നിധിപൊലെ കാത്തിടുന്നു ഇന്നും.
No comments:
Post a Comment