Wednesday, 20 March 2013

ശരശയ്യ

പാതയോരം.....
കത്തുന്ന പകൽ...
ഉണങ്ങിയ മരം....
മണൽക്കാട്‌....
ഓർമ്മകളുടെ ഭാരം പേറാനാവാതെ...
അവൻ കൂനിക്കൂടിയിരുന്നു.....

അകലെ നിന്ന് ആരോ വരുന്നു....
മരണത്തിന്റെ ദൂതൻ ....
അവൻ പ്രതീക്ഷയൊടെ മുഖമുയർത്തി....
ചുണ്ടിൽ ചുവന്ന ചായം തേച്ച
മുടിയിൽ റൊസാപ്പൂ ചൂടിയ
കടും നിറമുള്ള സാരി ധരിച്ചവൾ....
എങ്ങോ കാത്തിരിക്കുന്ന കാമുകസവിധതിലേക്ക്‌....
തിരിഞ്ഞൊന്നു നൊക്കാതെ തിടുക്കത്തിൽ കടന്നുപോയി.....
അവന്റെ ഓർമ്മകൾക്ക്‌ ഭാരമേറി.....

മറ്റൊരു നിഴൽ....
മരണത്തിന്റെ നിഴൽ.....
പ്രതീക്ഷയൊടെ അവൻ....
നെറുകയിൽ സിന്ദൂരം തൊട്ടവൾ....
തലമുടിയിൽ മുല്ലപ്പൂ ചൂടിയവൾ....
ചന്ദനത്തിന്റെ ഗന്ധമുള്ളവൾ.....
കാത്തിരിക്കുന്ന പ്രിയതമന്റെ കേളികളിൽ മുഴുകി 
തിരിഞ്ഞുനൊക്കാതെ മന്ദം നടന്നുപോയി......
ഒർമ്മകൾ ഇറക്കിവക്കാനാവാതെ അവൻ വീർപ്പുമുട്ടി....

ഒരു നിഴൽ....
കൈയിൽ പാശമേന്തിയവൻ....
പ്രതീക്ഷയൊടെ ഉറ്റുനൊക്കി....
തലമുടി പിന്നിക്കെട്ടി
ജമന്തിപ്പൂ ചൂടി
ദാവണിയുടെ തുംബ്‌ പിടിച്ച്‌....
അലസമായവൾ നടന്നു വന്നു....
അവനരികിലെത്തി തലചെരിച്ച്‌ ഒരു മൃദു മന്ദഹാസം പൊഴിച്ച്‌ സ്വപ്നത്തിലെന്ന പൊലെ നടന്നു പോയി...

അവന്റെയുള്ളിൽ ഒരായിരമോർമ്മകൾ പൊട്ടിചിതറി....
ഓരോ ഓർമ്മകളും ഒരായിരം സൂചിമുനകളായ്‌ ഉള്ളിൽ ആഴ്‌ന്നിറങ്ങി.....
കഴുകന്മാരെപ്പോലെ ഹൃദയത്തെ കൊത്തിപ്പറിച്ചു.......

ഇനിയുമെത്താത്ത മരണത്തേയും കാത്ത്‌ 
ഓർമ്മകളുടെ ശരശയ്യയില്‍
അവനാ പാഴ്മരച്ചൊട്ടിൽ കിടന്നു......

No comments:

Post a Comment